Friday, December 31, 2010

2010 ന് ...

പോവുകയാണ് നീ ഇന്ന് .
മണികിലുക്കങ്ങളും,
മനോവേദനകളും,
മാറത്തടുക്കി ഞാന്‍ ഇവിടെ.
അകലങ്ങള്‍ തേടുന്ന ഇഴകള്‍ .
അഗ്നിയാളുന്ന പൂന്തോട്ടങ്ങള്‍
സൌഹൃദത്തിന്റെ സാന്ത്വനങ്ങള്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു മഴ.
വിഭജനങ്ങളുടെ വിറയല്‍.
വികാരങ്ങളുടെ വേലിയേറ്റം.
നാഗരിക വേഗതയില്‍ പറക്കുന്ന പട്ടങ്ങള്‍.
നിന്നിലെ അവസാന സൂര്യന്‍
ചക്രവാളത്തില്‍ മറയുന്നതിന്നു മുന്‍പ് ,
പുതിയ പ്രഭാതത്തിന്നു കാത്തു നില്‍ക്കുന്നവന്റെ
ഈ ഹൃദയത്തുടിപ്പുകള്‍ ഏറ്റു വാങ്ങുക.


(എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍ )

Friday, December 3, 2010

ഇന്റര്‍നാഷണല്‍ (ബ്ലോഗേഴ്സ്) ബുക്ക്‌ ഫെസ്റിവല്‍

പുസ്തകം കണ്ടാല്‍ പിന്നെ ആക്രാന്തം ആണ്. അപ്പോള്‍ പുസ്തക മേളക്ക് പോയാലോ ? ഗ്രഹിണി പിള്ളേര് ചക്ക കൂട്ടാന്‍ കണ്ട പോലെ തന്നെ. :) കുറെ മേടിക്കും എന്നിട്ടോ വായിക്കാന്‍ സമയം ഒന്നും ഉണ്ടാവില്ല എങ്കിലും വായിച്ചു തീര്‍ക്കാം എന്ന പ്രതീക്ഷയോടെ വാങ്ങിക്കും. പിന്നെ ഇപ്രാവശ്യം ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെസ്ടിവലിന് ഒരു പ്രത്യേകത കൂടി ഉണ്ട്. പ്രസാധക രംഗത്തെ അതി കായന്മാരുടെ ഇടയില്‍ നമ്മുടെ ബൂലോകത്തെ പുസ്തകങ്ങളും ഒരു സ്ടാളില്‍ ലഭിക്കുന്നു. ബൂലോകത്തെ വിശേഷങ്ങള്‍ ഭൂലോകതിന്നു പരിചയപെടുത്തിയ എന്‍ ബി publications ആണ് stall തുറന്നിട്ടുള്ളത്.കുത്തക പ്രസാധകരുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ, ബൂലോക കഥകളും വിശേഷങ്ങളും പുസ്തക രൂപത്തിലാക്കി കഴിവുള്ള ബ്ലോഗ്ഗര്‍ മാരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ.

എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെയും , ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങള്‍ എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്. ബൂലോകത്തെ എല്ലാവരും പുസ്തക മേളക്ക് പോകണം. നമ്മുടെ stall വിസിറ്റ് ചെയ്യണം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം.പ്രചോദനം ആവണം. ഇനിയും എഴുത്തുകാര്‍ ബൂലോകത്ത് നിന്നും ഉയര്‍ന്നു വരണം.എല്ലാ വിധ ആശംസകളും പിന്തുണയും അറിയിക്കുന്നു.

അപ്പോള്‍ അവിടെ കാണാം അല്ലെ ? (നിങ്ങളില്ലാതെ എന്താഘോഷം )




































Thursday, November 11, 2010

ഞാന്‍ മോഷ്ടിച്ചിട്ടില്ല

കണ്ണി തിങ്ങിയ വലകളില്‍
കാലിട്ടടിക്കുമ്പോഴും,
കല്ല്‌ പോലെ വന്നു വീഴുന്ന വാക്കുകള്‍
കയ്യ് കൊണ്ട് തട്ടി മാറ്റുകയാണ് ഞാന്‍
മരണത്തിന്നും
ഭ്രാന്തിനും ഇടയില്‍
വലിച്ചു കെട്ടിയ നൂല്‍പാലം പോലെ
മനസ്സ് തൂങ്ങിയാടുന്നു.
അനുഭവങ്ങളാല്‍ പനി പിടിച്ചെന്റെ
നാവിന്റെ രുചി പോയതിനാല്‍
സ്വപ്നങ്ങളും ആസ്വദിക്ക വയ്യ.
പ്രണയം തീണ്ടാന്‍
ഗര്‍ഭ നിരോധന ഉറകള്‍
ബാക്കിയുണ്ടെന്റെ പേര്‍സില്‍ .
അരക്കെട്ടിനുള്ളിലെ തീയില്‍
പൂക്കള്‍ വിടരാന്‍ അനുവദിക്കാത്തവര്‍.
തീവണ്ടിയെ പോലെ,
പാളം തെറ്റാതെ ശ്രമിക്കുന്നുണ്ട്.
വീണ്ടും കാണാം എന്ന ഉറപ്പില്ല.
മൌനത്തില്‍,
മുടിയഴിചാര്‍ത്തു മഴ ആര്‍ത്തു പെയ്തെങ്കില്‍ ,
ഇരുള്‍ മൂടിയ വഴിയില്‍ എവിടെയെങ്കിലും
മണ്ണ് ഇടിഞ്ഞാലോ?
കരയരുത്. വേദനിക്കരുത്...
നിങ്ങളുടെ നക്ഷത്രങ്ങളൊന്നും
ഞാന്‍ മോഷ്ടിച്ചിട്ടില്ല

Saturday, October 23, 2010

ബലിതര്‍പ്പണം (അയ്യപ്പന് )

ശവപെട്ടി ചുമക്കുന്നവര്‍ക്കു 
വേണ്ടി പണ്ടേ എഴുതി വെച്ച്,
വെയില്‍ തിന്ന പക്ഷീ
നീ പറന്നു പോയ്‌ .
യാത്രകള്‍ അവസാനിക്കാതെ സൂക്ഷിച്ചവന്‍.
ജീവിതം വിഷം തുപ്പിയപ്പോള്‍
അമ്ലതീക്ഷ്ണതയുള്ള വാക്കുകള്‍
തിരിച്ചു തുപ്പി, കവിതയെ മാത്രം 
പ്രണയിച്ഛവന്‍ , 
വൃത്തമില്ലാത്ത വികാര തീവ്രത കൊണ്ട് 
കലാലയങ്ങളിലെ  ഉറക്കങ്ങള്‍ കളഞ്ഞവന്‍.
ചുമരുകള്‍ക്കുള്ളില്‍ കെട്ടിയിട്ട
ആശയങ്ങള്‍ ചങ്ങല പൊട്ടിച്ചത് 
നിന്റെ ആക്രോശം കേട്ടാണ്. 
മണിമാളികയില്‍ 
കവിതയെ കൂട്ടികൊടുക്കാത്ത 
നീ വിശുദ്ധന്‍.
വിശുദ്ധനായ നിന്റെ ക്ഷീണിച്ച പുഞ്ചിരിക്ക് ,
ശൂന്യത സൃഷ്‌ടിച്ച മുറിപാടുകള്‍ കൊണ്ടൊരു ബലിതര്‍പ്പണം .

Tuesday, October 19, 2010

ശ്രാവണ ബെലഗോള

ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാ...
നാടിന്‍റെ നട്ടെല്ല് പൊട്ടി നമ്മള് ചാവും ..
ചാവാണ്ടിരിക്കാനെങ്കിലും പാടെടി തെയ്യീ..
പാടീട്ടു ചാവാനെങ്ങിലും പാടെടി തെയ്യീ...

വിപ്ലവം തുളുമ്പുന്ന നാടന്‍ പാട്ടുകളും മലയാള കവിതകളും നിറഞ്ഞു നിന്ന യാത്ര ആരംഭിക്കുന്നത് കാലത്ത് 11 മണിക്ക്. കാലത്ത് എട്ടു മണിക്ക് മുന്‍പേ ബാങ്കലൂരിലെ ബി ടി എമ്മില്‍ സുഹൃത്തുകളുടെ റൂമില്‍ എത്തിയെങ്കിലും അവന്മാര്‍ എഴുന്നേറ്റിട്ടില്ല. കാലത്ത് എട്ടു മണിക്ക് ശ്രാവണ ബെലഗോള പോകാം എന്ന് പറഞ്ഞതാ.അവന്‍ മാരുടെ പള്ളി ഉറക്കം കഴിഞ്ഞിട്ടില്ല. കുളിച്ചൊരുങ്ങി എല്ലാരും കൂടെ ( ഷൈന്‍, സനോജ്, ഷിജില്‍, ഷിനു,ഷാരോണ്‍, റോബി,വീണ) . പുറത്തു വരുമ്പോള്‍ പത്തു മണി കഴിഞ്ഞു. വണ്ടി വരുമ്പോള്‍ പതിനൊന്നു മണി. തുടക്കത്തില്‍ പിങ്കു(ഷാരോണ്‍) മാത്രം ആയിരുന്നു പാടിയത് . എന്നാലോ വഴിയരികിലെ ധാബയില്‍ കയറി ഭക്ഷണവും, ബാറിലെ വെള്ളവും സോറി ബാര്‍ലി വെള്ളവും കേറിയപ്പോള്‍ എല്ലാരും ഗായകരായി. കാട്ടാകടയും, കുരീപുഴ ശ്രീകുമാറും , മധുസൂധനന്‍ നായരും ഞങ്ങളുടെ ശബ്ദത്തിലൂടെ ലഹരിയായി ഉയര്‍ന്നു.
യാത്ര, ശ്രാവണ ബെലഗോളയിലേക്ക്. ജൈനന്മാരുടെ ഒരു പ്രധാന തീര്‍ഥാടന കേന്ദ്രം ആണ്. ബാങ്കലൂരില്‍ നിന്നും 158 കി. മി ദൂരം ഉണ്ട് അവിടേക്ക്. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയില്‍ ആണ് സ്ഥലം. ബെല എന്നാല്‍ കന്നടയില്‍ "വെള്ള നിറം "കൊള എന്നാല്‍ "കുളം" എന്നാണ് അര്‍ഥം. അങ്ങിനെയാണ് ആ പേര് വന്നതെന്ന് പറയപ്പെടുന്നു.അവിടെയാണ് അറുപതോളം അടി ഉയരമുള്ള ബാഹുബലിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്.

നല്ല കിടിലന്‍ റോഡ്‌ ആണ് അവിടുത്തേക്ക്‌. അത് കൊണ്ട് തന്നെ ഒരു പാട് അപകടങ്ങളും കാണാന്‍ കഴിഞ്ഞു. അതിലൊന്ന് ഞങ്ങള്‍ അടുത്തു കണ്ടു. ഞങ്ങള്‍ വരുന്നതിനു തൊട്ടു മുന്‍പാണ് അത് നടന്നത്. ആളുകള്‍ വണ്ടി പൊക്കുന്നെ ഉണ്ടായിരുന്നുള്ളൂ. അതിന്നുള്ളില്‍ രണ്ടു ജഡങ്ങള്‍. തൊട്ടു മുന്‍പേ ജീവിതത്തെ കുറിച്ച് സ്വപ്നങ്ങളും വര്‍ണങ്ങളും നെയ്തു കൂട്ടിയവര്‍. ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന ജീവിതം എന്ന കുമിള. രണ്ടു കൊടും കാറ്റിന്നു നടുവിലെ ഇടവേളയാണ് ജീവിതം എന്ന വരികള്‍ പാടി മുഴുമിക്കുന്നതിനു മുന്‍പേ അതിന്റെ അര്‍ഥം ഞങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. വണ്ടിക്കുള്ളില്‍ ഒരു മൂകത. ആ മൂകത തീര്‍ക്കാന്‍ കവിതയും ലഹരിയും വേണമായിരുന്നു. ഞാന്‍ കണ്ണടച്ചിരുന്നു, കയ്യിലുണ്ടായിരുന്ന അഗസ്ത്യ ഹൃദയം ഹൃദയത്തില്‍ തട്ടി പാടുമ്പോള്‍ കൂടെ പാടാന്‍ ഷൈന്‍ . ആ മൂകതക്ക് കനം കൂട്ടാന്‍ നല്ല മഴ. മെല്ലെ മെല്ലെ മഴ ഞങ്ങളെ ആഘാതത്തില്‍ നിന്നും പുറത്തേക്കു കൊണ്ട് വന്നു.വീണ്ടും കവിതകള്‍. പള്ളിയില്‍ പോകാത്തവന്‍ മാരുടെ കുര്‍ബാന പാട്ടുകള്‍. രണ്ടു വശത്തും തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഡുകള്‍. കേരളത്തിലെ ഒരു നാടന്‍ പാതയിലൂടെ പോകുന്ന പോലെ. കള്ള് ഷാപ് ഉണ്ടാവുമോ എന്തോ ? ചിലരുടെ ആത്മഗതം.

ഒടുവില്‍ ഞങ്ങള്‍ അവിടെയെത്തി. പ്രകൃതി രമണീയമായ സ്ഥലം. തനി നാടന്‍ ഗ്രാമം. ബാഹുബലി പ്രതിമയുടെ മുകള്‍ ഭാഗം അകലെ നിന്നെ കാണാം. ഞങ്ങള്‍ എത്തിയതും മഴ പെയ്തതും ഒരുമിച്ചായിരുന്നു. മലക്ക് മുകളിലൂടെ അകലെ നിന്നും പെയ്തു വരുന്ന മഴ . അതൊരു വിസ്മയകരമായ ദ്രശ്യാനുഭവം ആയിരുന്നു. AD പത്താം നൂറ്റാണ്ടില്‍ ,ഗംഗ രാജാവിന്റെ മന്ത്രി ചാമുണ്ടാരായയുടെ യുടെ മേല്‍ നോട്ടത്തില്‍ പണി കഴിപ്പിച്ചതാണീ ഭീമകായ പ്രതിമ. ജൈന വിശ്വാസം പോലെ തന്നെ ഇതൊരു നഗ്ന പ്രതിമയാണ്. 12 വര്‍ഷം കൂടുമ്പോള്‍ ഇവിടെ മഹാമസ്തകാഭിഷേകം നടക്കുന്നു. ആയിര കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ ആഘോഷം വളരെ പ്രശസ്തമാണ്. ഏതാണ്ട് 614 പടവുകള്‍ കയറി വേണം മുകളില്‍ എത്താന്‍ .ഞങ്ങള്‍ കയറി തുടങ്ങിയപ്പോള്‍ തന്നെ മഴ വീണ്ടും. നനഞ്ഞു കുതിര്‍ന്നു (ഞങ്ങളെ ശുദ്ധികരിച്ചതാണോ? ) പകുതി ആയപ്പോഴേക്കും മഴ നിന്നു വീണ്ടും പ്രകാശം. രണ്ടു മലകള്‍ക്ക് നടുവിലെ കുളം മുകളില്‍ നിന്നും കാണേണ്ട കാഴ്ച തന്നെയാണ്.

ആ മഹാ പ്രതിമക്കു മുന്‍പില്‍ നമ്രശിരസ്ക്കരായി കുറച്ചു നേരം. പിന്നെ ഫോട്ടോ എടുക്കന്നതിന്റെ തിക്കും തിരക്കും. എല്ലാരും കല കൊണ്ട് ജീവിക്കുന്നവരായതിനാല്‍ എല്ലാര്‍ക്കും വ്യത്യസ്ത ഫ്രെയിം .സര്‍ഗാത്മകമായ കാഴ്ചകള്‍. എന്റെ ചെറിയ ക്യാമറ CANON Powershot ഇല് പതിഞ്ഞ ഈ ചിത്രങ്ങള്‍ ബാക്കി കഥ പറയും..http://www.flickr.com/photos/45426682@N07/

എല്ലാരും ക്ഷീണിതര്‍ ആയിരുന്നു. എങ്ങനാ.. വല്ലപ്പോഴും ഒന്ന് നടക്കണ്ടേ.. :) തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ ആധിച്ചുഞ്ചാനഗിരി മഠം സന്ദര്‍ശിച്ചു. അവിടെയുള്ള കാല ഭൈരവേശ്വരന്റെ അമ്പലവും കണ്ടു തിരിച്ചു ബാങ്കലൂരിലേക്ക് . കൂട്ടിന്നു ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പും, ജെസ്സിയും, രക്തസാക്ഷിയും , പകയും......

കറുത്ത ദൈവത്തെ കൊല്ലണ തമ്പ്രാന്റെ ദൈവം
കുഞ്ഞോലെ കൊല്ലണ്ടിരിക്കോന്നാരത് കണ്ടൂ
കുഞ്ഞോലെ കൊല്ലണ ദൈവത്തെ നമ്മക്കും കൊല്ലാം
കറുത്ത ദൈവത്തിനായൊരു പാട്ടും പാടാം.

ഭ്രാന്തന്റെ സ്വപ്നം പോലെ പാടിയും, കത്തി കയറിയും, താളം പിടിച്ചും കവിതയുടെ വരികള്‍ ഞരമ്പുകളില്‍ വിപ്ലവം പടര്‍ത്തി. നിദ്ര അകന്നു. ആലസ്യത്തിന്റെ നിമിഷങ്ങളില്ലാതെ പത്തു മണിയോടെ ബാങ്കലൂരില്‍ തിരിച്ചെത്തി.

Friday, August 27, 2010

നട്ടുച്ചയുടെ മൌനം

നഗര മധ്യത്തിലെ
നട്ടുച്ചയുടെ മൌനം
നട്ടപിരാന്തന്റെ വെളിപാടുകള്‍.
നഗ്നമായ വഴികളില്‍
നേരിന്റെ നേര്‍വഴി തിരയുമ്പോള്‍
നാട്ടുകാര്‍ പറഞ്ഞു.
നാട് കടത്തുകയിവനെ.
നിണമണിഞ്ഞ
നിശ്വാസ ഗന്ധങ്ങള്‍,
നദിയിലേക്ക്.
നിഗൂഡതയിലലിയും മുന്‍പേ ചില്ലിട്ടു വെയ്ക്കാന്‍ ,
നിറമില്ലാത്ത ഒരു നരച്ച ചിരി.
നാടകങ്ങളാടി തിമിര്‍ക്കുമ്പോള്‍ ,
നെടുവീര്‍പ്പിന്റെ നിമിഷങ്ങളില്‍ പറയാന്‍
നനഞ്ഞൊട്ടിയ വാക്കുകളും.

Monday, July 26, 2010

കുടജാദ്രി യാത്ര

യാത്രികരെ സംബന്ധിച്ചിടത്തോളം, പ്രയാണങ്ങള്‍ ഒന്നും , എത്താന്‍ ഒരിടം അല്ല. No destination. എന്നതാണ്, ഈ പ്രയാണങ്ങളുടെ ഉള്‍ക്കാമ്പ് . മറിച്ചു പറഞ്ഞാല്‍ ചരിച്ചു കൊണ്ടിരിക്കുക എന്നത് തന്നെ വലിയൊരു അനുഭവം ആയി സ്വീകരിക്കുക. യാത്രകളിലെ അപ്രവചനീയതയുടെ അംശത്തെ നിരാകരിക്കലായി കാണരുത്. ജീവിതത്തിലെന്ന പോലെ, യാത്രകളിലും വെല്ലു വിളികള്‍ ഒരു വലിയ അളവ് വരെ പ്രസാദഭരിതം ആണ്. ആഷാ മേനോന്‍റെ പുസ്തകത്തിലെ ഈ വരികള്‍ വായിച്ചു thrilled ആയിരിക്കുമ്പോഴാണ് ഈ കുടജാദ്രി ട്രിപ്പ്‌. ചോദിച്ചവര്‍ മുഴുവന്‍ പറഞ്ഞു (വിക്കിപീഡിയ വരെപറഞ്ഞു). ഈ സമയം ശരിയല്ല. മഴ ഉള്ളപ്പോള്‍ ആരും കാട് കയറില്ല, very dangerous and almost impossible. . ..

മഴ, കാട് , കടല്‍, ആകാശം, എന്‍റെ ചില ഭ്രാന്തുകള്‍.. അങ്ങനെയുള്ള എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ combination ആയിരുന്നു മഴയില്‍ വഴിയറിയാതെ കാടിന്‍റെ അനിശ്ചിത്വത്തില്‍ അലയുക എന്നത്. അതെ, പോകുന്ന ഞങ്ങള്‍ 5 പേര്‍ക്കും വഴി അറിയില്ല.പക്ഷെ ഞങ്ങള്‍ 5 പേരുടെ ആഗ്രഹവും ആവേശവും ദേവിയുടെ അനുഗ്രഹവും കൂടെ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത നിമിഷങ്ങള്‍ക്ക് ജന്മം നല്‍കി.

തീവണ്ടി പലയിടത്ത് പിടിച്ചിട്ടത് കൊണ്ട് പതിനൊന്നു മണിക്ക് ആണ് കൊല്ലൂര്‍ എത്താന്‍ കഴിഞ്ഞത്. കുളിയും ഭക്ഷണവും കഴിഞ്ഞു വന്നപ്പോഴേക്കും പന്ത്രണ്ടു മണിക്കുള്ള ബസ്‌ പോയിരുന്നു.നിയോഗം പോലെ എത്തിയ ഒരു ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറികുടജാദ്രിയിലേക്ക് നടക്കാനുള്ള വഴിയില്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞങ്ങളെ കാത്തു കൊണ്ട് ഒരാള്‍ അവിടെ കാത്തു നിന്നിരുന്നു..ഒരു നായ..അതിനെ മൈന്‍ഡ് ചെയ്യാതെ കുടജാദ്രി 10 Km എന്ന് എഴുതിയ ബോര്‍ഡ്‌ കണ്ടു. എത്ര ഓടിച്ചിട്ട്‌ വിട്ടിട്ടും നായ ഞങ്ങളുടെ മുന്നില്‍ നിന്നും മാറുന്നില്ല.ആ കൊടും കാനനത്തില്‍ ഞങ്ങള്‍ 5 പേര്‍ മാത്രം. അട്ട കടി ആദ്യം കാര്യമായി വിഷമിപ്പിച്ചു എങ്കിലും, പിന്നേ മൈന്‍ഡ് ചെയ്തില്ല.. നോക്കിയിട്ട് കാര്യമില്ല.:( ആദ്യമായി കയറുന്ന ആ കാടിനുള്ളില്‍ പലപ്പോഴും വഴികള്‍ പിളര്‍ന്നപ്പോള്‍ , വഴി കാട്ടിയെ പോലെ ഞങ്ങളുടെ മുന്‍പില്‍ നടന്ന നായയെ പിന്തുടര്‍ന്ന്. ഓരോ കൊടും കാട് കഴിയുമ്പോഴും പച്ചപ്പിന്റെ പരവതാനികള്‍ വിതച്ച കോട മഞ്ഞു പൊതിഞ്ഞ നിരപ്പായ സ്ഥലങ്ങള്‍.കാടിന്റെ മാസ്മരിക സൌന്ദര്യത്തില്‍ മതി മറന്നുള്ള നിമിഷങ്ങള്‍. വാക്കുകള്‍ മതിയാവില്ല അത് വിശദീകരിക്കാന്‍. ഒടുവില്‍ ചന്ദ്രനില്‍ പോലും ഒരു മലയാളിയുടെ ചായകട ഉണ്ടാവും എന്ന് പറഞ്ഞ പോലെ പകുതി ആയപ്പോള്‍ "ഹോട്ടല്‍ സന്തോഷ്‌ " മലയാളിയുടെ ചായകട. നമ്മുടെ നായയെ അവിടെയുള്ളവര്‍ ഓടിപ്പിച്ചു. അവന്നു വേണ്ടി ഞങ്ങള്‍ പാര്‍സല്‍ മേടിച്ചു. ഇനി കാണുമ്പോള്‍ അവനു കൊടുക്കാന്‍. അവിടെ നിന്നും ഇഡലിയും ചായയും കുടിച്ചു മുകളിലേക്ക് കയറുമ്പോള്‍ നമ്മുടെ നായ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്നു ഞങ്ങള്‍ കരുതിയിരുന്ന പാര്‍സല്‍ കൊടുത്തു.

ഇത്ര ദൂരം താണ്ടിയതിനെക്കാളും ദുഷ്കരമാണ് ഇനിയുള്ള യാത്ര എന്ന് ഞങ്ങള്‍ അറിഞ്ഞത് അനുഭവത്തിലൂടെ മാത്രം ആയിരുന്നു. പുറകെ വരുന്ന സുഹൃത്തുക്കളെ പോലും കോട മഞ്ഞില്‍ കാണാതെ ഞാനും സൂരജും മുന്‍പില്‍ നടന്നു. രാജീവും, ശിവദാസനും, പ്രവീണും പുറകില്‍. ഭയത്തെക്കാള്‍ ഏറെ എനിക്ക് കാടിനോടും, പ്രകൃതിയോടും ബഹുമാനം ആയിരുന്നു. എനിക്ക് മുന്‍പേ ഈ വഴി താണ്ടിയ പൂര്‍വികരോടുള്ള നന്ദിയും, സ്വാമി വിവേകാനന്ദന്‍ നെയും, ബുദ്ധനെയും, ആദിശങ്കരനെയും പോലെയുള്ള അനേകം മഹത്തായ സന്ന്യാസിമാരുടെ പാദമുദ്രകള്‍ പതിഞ്ഞ ഈ പുണ്യ ഭൂമിയില്‍ ജനിക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനവും എന്റെ മനസ്സില്‍ തുളുമ്പി നിന്നു. പിന്നേ എന്നെ നയിക്കുന്ന അദൃശ്യ ശക്തിയില്‍ പരിപൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുത്തനെ ഉള്ള പുല്‍മേടുകളും, ചെങ്കുത്തായ പാറ പടവുകളും കയറാനുള്ള ഊര്‍ജം എന്നില്‍ നിറഞ്ഞു കൊണ്ടിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയും, കണ്ണുകള്‍ക്ക്‌ മുന്നില്‍ നിറയുന്ന കോട മഞ്ഞും ആസ്വദിച്ചു കൊണ്ട് ഒടുവില്‍ ഞങ്ങള്‍ മുകളിലെത്തി. അവിടെ ഭട്ടിന്റെ വീട്ടില്‍ ബാഗുകള്‍ വെയ്ച്ചു ഭക്ഷണം കഴിച്ചു.

ഞങ്ങള്‍ ചിത്രമൂല ലക്‌ഷ്യം മനസിലുറപ്പിച്ചു, നാഗ തീര്‍ത്ഥം വണങ്ങി മുകളിലേക്ക് കയറി. അപ്പോള്‍ ആണ് ശിവദാസന്‍ പറഞ്ഞത് "പോത്ത്". അതെ ഒറ്റയാന്‍ കാട്ടുപോത്ത് വളരെ അപകടകാരിയാണ്.ഞങ്ങളുടെ തൊട്ട്‌ മുന്‍പില്‍. ജല്ലികെട്ടു കാളയെക്കാള്‍ വലിപ്പം. കൊമ്പുകള്‍ ഷാര്‍പ്. കാലുകള്‍ കൊണ്ട് ഒരടി കിട്ടിയാല്‍ തീര്‍ന്നു.HUNK Ad ഇല് കാണുന്ന പോലെ കാലുകള്‍ കൊണ്ട് നിലത്തു പൊടി തെറിപ്പിച്ചു അവന്‍ ഞങ്ങളുടെ നേരേ നോക്കി.. മരണത്തെ നേരില്‍ കാണുന്ന നിമിഷങ്ങള്‍. പക്ഷെ, കുറച്ചു നേരതിന്നു ശേഷം അവന്‍ തിരിച്ച ഓടിപോയി. പരസ്പരം കാണാന്‍ പോലുമാവാത്ത ആ കോട മഞ്ഞില്‍ ഇനിയും മുന്നോട്ടു അപകടമാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. തിരിച്ചു വരുമ്പോള്‍ നല്ല വഴുക്കല്‍ ഉണ്ടായിരുന്നു. മഴവെള്ളത്തില്‍ കുത്തി ഒലിച്ച വഴികള്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും ദുഷ്കരമായി. ഞങ്ങള്‍ വീണ്ടും സന്തോഷ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ ഇരുട്ടു കാടിനെ ഒരു വിധം പൊതിഞ്ഞു തുടങ്ങിയിരുന്നു. ഹോട്ടലിലെ തങ്കപ്പേട്ടന്‍ ഞങ്ങള്‍ക്ക് ഒരു ജീപ്പ് ഏര്‍പ്പാടാക്കി തന്നു. ആ ജീപ്പ് ഡ്രൈവര്‍ വരുന്നത് വരെ തങ്കപ്പേട്ടന്റെ ഹോട്ടല്‍ സന്തോഷില്‍ ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹം ആണ് പറഞ്ഞത് , ഇവിടെ ആന ഒഴികെ എല്ലാ മൃഗങ്ങളും ഉണ്ടെന്നു (പുലി അടക്കം). ഒടുവില്‍ ഡ്രൈവര്‍ ജീപ്പുമായി വന്നപ്പോള്‍ പറഞ്ഞു വഴിയില്‍ പുലിയെ കണ്ടു എന്ന്. ഹോ എല്ലാരും ജീപ്പ് വിളിച്ച ഐഡിയക്ക് സ്തുതി പറഞ്ഞു ജീപ്പില്‍ കൊല്ലൂരിലേക്ക്.
ലോഡ്ജിലെ ഉറക്കം സുഖമായിരുന്നു . കാലത്ത് സൌപര്‍ണികയില്‍ മുങ്ങി നിവര്‍ന്നു ദേവിയുടെ തിരുനടയില്‍ നില്‍ക്കുമ്പോള്‍ എന്നത്തേയും പോലെ എനിക്ക് പറയാന്‍ ഒന്നുമില്ല......
നിറമിഴികളോടെ നന്ദി മാത്രം. ആ യാത്ര പകര്‍ന്നു തന്ന അനുഭൂതികള്‍ക്കും, അനുഭവങ്ങള്‍ക്കും, എന്റെ ദുഖങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും.

മുന്‍പും ഞാന്‍ കുടജാദ്രിയില്‍ പോയിട്ടുണ്ട് , ഇപ്രാവശ്യം ഞങ്ങള്‍ ചിത്രമൂലയിലും മറ്റും എത്താന്‍ കഴിഞ്ഞില്ല എങ്കിലും. ഞങ്ങളുടെ കോരിച്ചൊരിയുന്ന മഴയില്‍ വഴിയറിയാതെ കാട്ടിലൂടെയുള്ള യാത്ര നല്‍കിയ അനുഭവം എന്നത്തേക്കാളും മഹത്തരമായിരുന്നു. ഓരോ യാത്രകളും ഓരോ അവസരങ്ങളാണ്. അറിയാനും അനുഭവിക്കാനും ഉള്ള അവസരങ്ങള്‍. അതിന്റെ ആകസ്മികതകളെ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ കൂടി മാത്രമേ അതിന്റെ മാസ്മരികത നമ്മള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയൂ.


















പ്രവീണിന്റെ മനോഹരമായ യാത്രാ വിവരണം ഇവിടെ...

Saturday, July 10, 2010

ബന്ധനം

ദുഖത്തിന്റെ കിളികള്‍
ഹൃദയത്തില്‍ കൂട് കൂട്ടി.
താരാട്ട് പാടിയതിനു-
തിരിച്ചു കൊടുത്തത് തന്നിഷ്ടം.
പറയാതെ പോയ ക്ഷമാപണങ്ങള്‍.
വ്രണങ്ങളില്‍ വീണ്ടും
ശാപങ്ങളുടെ ചാട്ടവാര്‍ കൊണ്ടടിക്കുമ്പോള്‍
ഒന്ന് പിടയാന്‍ പോലുമാവാതെ
വിധി എന്നെ വരിഞ്ഞു മുറുക്കുന്നു.
നിശബ്ദത, മുറിഞ്ഞ സ്വപ്നങ്ങളുടെ അമ്പിന്റെ മൂര്‍ച്ച കൂട്ടി.
പെരു വിരല്‍ പണ്ടേ ഗുരു ദക്ഷിണ കൊടുത്തു.
ഒരു നാളും എന്റെയാവില്ല എന്നറിഞ്ഞിട്ടും,
വേട്ടനായ്ക്കള്‍ എന്റെ ചൂണ്ടു വിരല്‍
കടിചെടുക്കുന്നതിന്നു മുന്‍പേ,
വൃത്തമില്ലാത്ത ഈ വരികള്‍ കുറിക്കട്ടെ.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.
കൈവഴികള്‍ അറിയാതെ,
ജീവിതമെന്ന പുഴയില്‍ അലിയുമ്പോഴും
നിന്റെ മോചനമെന്‍ അന്ത്യാഭിലാഷം.
സഹോദരാ.. നിന്റെ ദുഖമാണെന്റെ ബന്ധനം.

Monday, June 28, 2010

ഹില്‍ പാലസ്

അങ്ങിനെ ഒരു weekend കൂടെ കഴിഞ്ഞേ...
കേരളത്തിന്റെ ദേശീയ ഉത്സവം" ഹര്‍ത്താല്‍" ഞങ്ങള്‍ 'രാവണന്‍ (തമിഴ് )' കണ്ടു ആഘോഷിച്ചു.
അസാധ്യമായ Cinematography സന്തോഷ് ശിവന്‍ കലക്കി...
ചില Frames എല്ലാം തകര്‍പ്പന്‍ ആയിരുന്നു...
പടം ഒരു average ആണ്..

സണ്‍‌ഡേ പതിവുപോലെ 11 മണി വരെ ഉറക്കം.. അലക്കല്‍...
അപ്പോഴാണ്‌ അനിയന്റെ സുഹൃത്ത് ത്രിപുണിത്തറ ഹില്‍ പാലസ് കാണാന്‍ വിളിച്ചത്..
ഹൂ.. വിടമാട്ടേ...
വിടമാട്ടേ ....
അതേ നമ്മുടെ നാഗവല്ലിയുടെ സ്ഥലം ..



കേട്ട പാതി കേള്‍ക്കാത്ത പാതി... നമ്മുടെ ബാഗും തൂക്കി പുറപ്പെടാന്‍ തയ്യാറായി...
ഇക്കുറി യാത്രയില്‍ സഹധര്‍മിണിയും ഉണ്ടേ... (അപ്പോള്‍ അറിയാലോ.. Full planning..)
അപ്പോള്‍ പറഞ്ഞു വന്നത്.. ഹില്‍ പാലസ് ..
പ്രവേശനതിന്നു ടിക്കറ്റ്‌ എടുക്കണം.. ക്യാമറ ഉണ്ടെങ്കില്‍ അതിന്നും...
ഉദ്യാനത്തിന്നു നടുവിലൂടെയുള്ള പടികള്‍ കയറിച്ചെല്ലുമ്പോള്‍ നില്‍ക്കുന്ന രണ്ടു തരുണി
മണികളെ(പ്രതിമകള്‍) കണ്ടില്ലേ...




ഓര്‍മ്മയുണ്ടോ......?അതാണ്‌ നമ്മുടെ ഇന്നസെന്റ് കാലന്‍ കുട തൂക്കിയിട്ട്, "രാഘവോ.. രാഘവാ.. "എന്ന് വിളിച്ചു കയറുന്ന സ്ഥലം. പാദ രക്ഷകള്‍ ഊരി വെയ്ച്ചു വേണം ഉള്ളില്‍ കയറാന്‍.ഉള്ളില്‍ കയറിയാല്‍ നമ്മളുടെ സ്ഥാവര ജന്ഗമ വസ്തുക്കളെല്ലാം അവര്‍ മേടിച്ചു വെയ്ക്കും. പിന്നേ പടി കയറി മുകളില്‍ എത്തിയാല്‍ കരവിരുതിന്റെ അത്ഭുത ലോകം. മരത്തില്‍ കൊത്തിയ പണികള്‍ കണ്ടപ്പോള്‍ ഒന്നെനിക്ക് മനസിലായി. പണ്ടത്തേ ആളുകള്‍ പ്രത്യേകിച്ച് കലാകാരന്മാര്‍ നല്ല ഫുഡും അടിച്ചു ഏതെങ്കിലും രാജകൊട്ടാരത്തില്‍ സുഖം ആയി വാണിരുന്നു. അസൂയ ഉണ്ടേ... ഇച്ചിരി വര കൊണ്ട് ഈ കാലഘട്ടത്തില്‍ ഇവിടെ പിടിച്ചു നില്‍കാന്‍ പെടുന്ന പാട് നമ്മള്‍ക്കെ അറിയൂ.. അന്ന് ജനിച്ചാല്‍ മതിയായിരുന്നു.. :( ഞാന്‍ പറഞ്ഞു വന്നത് ആ പണികളുടെ details ne കുറിച്ചാണ്.. അത്രയും സമയം ചിലവഴിച്ചു പ്രതിഭയുള്ള ആളുകള്‍ ചെയ്ത അപൂര്‍വ ശേഖരം. അതി ഗംഭീരം..കലാപരം. രാജസിംഹാസനം മരവും ലോഹവും മിക്സ്‌ ചെയ്തു പണിത പോലെ ഉണ്ട്. ചരിത്രമുറങ്ങുന്ന ചുമരുകള്‍... എന്റെ ചുണ്ടില്‍ "ഒരു മുറേ വന്ത് പാര്‍ത്തായ" (Slow edition)...

ഇവിടെ ഈ ചുമരുകള്‍ക്കുള്ളില്‍ എത്ര പ്രണയങ്ങള്‍... മോഹങ്ങള്‍.. നിരാശകള്‍.. വികാരങ്ങള്‍....,അട്ടഹാസങ്ങള്‍ ...., പൊട്ടിച്ചിരികള്‍ .... തിങ്ങി നില്‍ക്കുന്നു... ആ വിങ്ങലുകളുമായി സംവദിച്ചു കൊണ്ടിരിക്കാന്‍ ഒരു രസമാണ്.. അതിന്നുള്ള മനസ് ഉണ്ടെങ്കില്‍..നമ്മളെ വേറൊരു ലോകത്തേക്ക് എത്തിക്കും..
ഇനി രാജകുടുംബം ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാം. അവിടെ പോലിസുകാരുണ്ട് . നമ്മളെ ചെക്ക്‌ ചെയ്തെ ഉള്ളില്‍ വിടൂ. നിരവധി ആഭരണങ്ങള്‍ അവിടെ കാണിച്ചിട്ടുണ്ട് . സ്വര്‍ണ പ്ലാവില എന്നെ വല്ല്ലാതാകര്‍ശിച്ചു. കിരീടം കണ്ടപ്പോള്‍ എനിക്ക് "അക്കരെ അക്കരെ" ഫിലിം ആണ് ഓര്‍മ വന്നത്... :) അവിടെ ഒട്ടിച്ചിട്ടുള്ള പേപ്പറില്‍ അതില്‍ എത്ര രത്നങ്ങള്‍ ഉണ്ടെന്നുള്ള ഭാഗം കീറി കളഞ്ഞിട്ടുണ്ട്..

ഇനി പുറത്തേക്കു കടക്കാം..കുളം കാണാന്‍ വേണ്ടി വലിയ ഇടനാഴിക കാണാം. കുളം പച്ച നിറത്തില്‍ വിശാലമായി കിടക്കുന്നു... മേല്‍കൂര നന്നായി താഴേക്കു ഇറക്കി കെട്ടിയിരിക്കുന്നു. കുളിക്കുന്ന ആളുകളെ പുറത്തു നിന്ന് നോക്കിയാല്‍ കാണില്ല . ഒന്ന് കാതോര്‍ത്താല്‍ കുപ്പിവളകളുടെ കിലുക്കം കേള്‍ക്കാം. :)

നിങ്ങളൊക്കെ ഇപ്പോള്‍ മനസ്സില്‍ വിചാരിച്ചു കാണും ഞങ്ങള്‍ ഇതെത്ര തവണ കണ്ടതാ .. ഇവനൊക്കെ ഇപ്പോഴാണോ പോയി കാണുന്നത് .. അത് കൊണ്ട് ഞാന്‍ നിര്‍ത്തുകയാണ്..
ഇനി അങ്ങോട്ട്‌ കുറേ ഉണ്ട് എഴുതാന്‍ ... ഇനി പടങ്ങള്‍ കാണുക ..





































Tuesday, May 25, 2010

മതവും സംസ്കാരവും - സംവാദം ചിത്രങ്ങള്‍...








വാര്‍ത്ത മുഴുവനായി വായിക്കുവാന്‍ ഇവിടെ ക്ലിക്കൂ

NB:ഇത് വായിച്ചു ആരും ഇങ്ങോട്ട് മെക്കട്ട് കേറാന്‍ വരേണ്ട..
സത്യം അന്വേഷിക്കാനുള്ള ആഗ്രഹങ്ങള്‍ ഉള്ളതിനാലും,
ശരി ആര് പറഞ്ഞാലും സ്വീകരിക്കാനുള്ള മനസ്സും ഉള്ളത് കൊണ്ട് ഇങ്ങനെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നു..

Wednesday, May 19, 2010

ബുദ്ധദര്‍ശനം

ഇന്നലെ പതിവുപോലെ ഓഫീസില്‍ നിന്നും ആറു മണിക്ക് പണി മതിയാക്കി
പഠനത്തിന്നു പോയി.. അതേ 2D പോരാതെ ഇപ്പോള്‍ 3D യിലും ഒരു കയ്യ് നോക്കാമെന്ന് തന്നെ ഉറച്ചാണ്. വീട്, ജോലി, പഠനം എല്ലാം കൂടി കൂട്ട പൊരിച്ചിലാണ്. :) ക്ലാസ്സും കഴിഞ്ഞു ജെട്ടിമേനകയിലെ ബസ്‌ സ്റ്റോപ്പില്‍ നിന്നും ഒരു ബസില്‍ ചാടി കയറി. കേറിയ പാടേ ബസില്‍ ഒരു വിഹഗ വീക്ഷണം. എല്ലാ സീറ്റും ഫുള്‍ ആണ്. സ്ത്രീകളുടെ എല്ലാ സീറ്റുകളും ഒഴിവാണ്. സ്ത്രീകളാരും നില്‍ക്കുന്നുമില്ല. മുന്‍പില്‍ സ്ത്രീ സംവരണ സീറ്റില്‍ കയറി ഇരുന്നു. ആരേലും കേറിയാല്‍ എഴുന്നേറ്റു കൊടുകാലോ.... അങ്ങിനെ പുറത്തേക്കും നോക്കി ഇരിക്കുമ്പോഴാണ് എന്റെ സൈഡില്‍ ഒരാള്‍ വന്നിരുന്നത്. നമ്മള്‍ തീ പിടിച്ച ചിന്തകളില്‍ (ഇന്ന് വീട്ടില്‍ കറി എന്താവും എന്ന്) ആയിരുന്നതിനാല്‍ ആളെ ശ്രദ്ധിച്ചില്ല..അങ്ങിനെ ബസ്‌ ഹൈകോര്‍ട്ട്
തിരിഞ്ഞു.. ഞാന്‍ റീമ കല്ലിങ്കലിനെ ഒന്ന് നോക്കി. റീമ എന്നേ നോക്കി ഒരു ചിരി എന്നും പതിവുള്ളതാണ്. എവിടെയാണെന്ന്മനസിലായില്ലേ... ജോയ് ആലുക്കാസിന്റെ ഫ്ലെക്സ് ബോര്‍ഡ്‌. റോഡിലൂടെ പോകുമ്പോള്‍ ഒരു ബോര്‍ഡും, ഒരു പരസ്യവും നമ്മള്‍ കാണാതെ വിടില്ല... നമ്മുടെ വയറ്റിപിഴപ്പ് ഡിസൈനിങ്ങ്
ആണല്ലോ . അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് റീമയുടെ ചിരി.
അങ്ങിനെ ചിരി കണ്ടു തിരിയുംപോഴാണ് നമ്മളുടെ സഹയാത്രികനെ കണ്ടത്... ഈ മുഖം ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ...
വിനയാന്വിതനായി ഞാന്‍ ചോദിച്ചു "പേരെന്താ?"
അപരന്‍ : "അനീഷ്‌ "
എന്റമ്മോ.. ഒരു വെളിച്ചം... കണ്ണില്‍ തുളച്ചു കയറി..
ബുദ്ധന്‍... ഉപബുദ്ധന്‍ ...
ഞാന്‍ തിരിച്ചു ചോദിച്ചു "ഉപബുദ്ധന്‍?"
ഇപ്പോള്‍ ഞെട്ടിയത് അപരന്‍..
സംശയത്തോടെ "സിജീഷ്?"
അതേ...രണ്ടു ബ്ലോഗ്‌ ജീവികള്‍ തമ്മില്‍ കണ്ടു മുട്ടിയ നിമിഷം..
എന്നെ ഇത് വരെ ആരും തിരിച്ചറിഞ്ഞില്ലെന്നു ബുദ്ധന്‍... (അല്ലെങ്കിലും ബുദ്ധന്‍മാരെ ആരും തിരിച്ചറിയില്ലല്ലോ)
ഓര്‍ക്കുട്ടിലുടെയും ബ്ലോഗ്‌ കമന്റിലൂടെയും മാത്രം പരിചയമുള്ള വാക്കുകളുടെ ഉടമയെ കണ്ടു മുട്ടിയപ്പോള്‍ സന്തോഷമായിരുന്നു...
പിന്നെ കുറച്ചു സമയത്തിന്റെ ഉള്ളില്‍ ഒരു പാട് ചോദ്യങ്ങള്‍ ഉത്തരങ്ങള്‍..
അപ്പോഴേക്കും ചില സ്ത്രീ പ്രജകള്‍ കയറി..
അയ്യോ ഇത് ഏതേലും ബ്ലോഗ്ഗര്‍ കണ്ടാല്‍ മതി, നാളെ ബ്ലോഗ്‌ വരും. സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന മാന്യന്മാര്‍ എന്ന തലകെട്ടില്‍.
ഞങ്ങള്‍ എഴുന്നേറ്റു കൊടുത്തു....
കൊച്ചിയില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അത്ര വലിയ ബ്ലോഗ്ഗര്‍ ഒന്നുമല്ല എന്ന വിനയം നിറഞ്ഞ പ്രതികരണം.
ഞാനും ബ്ലോഗ്ഗര്‍ അല്ല എന്ന് ഞാനും.. പക്ഷെ ബ്ലോഗ്‌ വായിക്കുന്ന, നിരീക്ഷിക്കുന്ന, കമെന്റ്സിടുന്ന ആളുകള്‍ എന്ന നിലയില്‍ പങ്കെടുക്കാം , അത് പോലെ ചിത്രകാരന്‍
, നിസ്സഹായന്‍, ശ്യാമം, (ഇനിയും വലിയ ആളുകളുടെ ഒരു നീണ്ട നിര തന്നേ ഉണ്ട് ) പോലുള്ള വലിയ വലിയ ബ്ലോഗ്‌ രാജ വെമ്പാലകളേ കാണാനുള്ള അവസരം പാഴക്കണ്ടല്ലോ എന്നും പറഞ്ഞപ്പോള്‍ ആള് പങ്കെടുക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു.
പക്ഷെ, ട്രെയിനില്‍ പോകേണ്ടത് കൊണ്ട് ഉപബുദ്ധന്‍ നോര്‍ത്തില്‍ ഇറങ്ങി.
ഒരിക്കലും നേരിട്ട് കാണാതെ വ്യത്യസ്തങ്ങളും സമാനങ്ങളുമായ ആശയങ്ങള്‍ പങ്കുവെച്ച് കൊണ്ടുള്ള ഈ സംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു
(കറി യുടെ കാര്യം മറന്നു) പിന്നേ എന്റെ ചിന്തകള്‍.ഓരോ മനുഷ്യനെയും അടുപ്പിക്കുന്ന ഒരു അദൃശ്യമായ ഒരു കണ്ണി..
ഒരേ മാലയില്‍ വ്യത്യസ്ത നിറത്തില്‍ കോര്‍ത്ത മുത്തുകള്‍ പോലെ...
ആശയങ്ങളുമായി പോരാടുംപോഴും സൌഹൃദത്തിന്റെ നനുത്ത സ്പര്‍ശങ്ങള്‍ സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകള്‍. അവരുമായി പരിചയപ്പെടാനുള്ള
ഈ അവസരം അമൂല്യമാണ്‌. അത് കൊണ്ട് തന്നേ എന്റെ എല്ലാ സുഹൃത്തുക്കളെയും കൊച്ചിയില്‍ മെയ്‌ 30 നു നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുകയാണ്.

Saturday, May 15, 2010

കുരിശു മരണങ്ങള്‍


വഴി പിഴച്ചവന്‍
പുഴയുടെ നടുവില്‍ വച്ച്
തുഴ വലിച്ചെറിഞ്ഞു .
മൌനത്തിന്റെ ചിപ്പികള്‍
അന്വേഷിച്ചു മുങ്ങാംകുഴിയിട്ടു.
അനുഭവങ്ങള്‍ കുത്തി വരച്ച
മുറിവുകള്‍ മീനുകള്‍
കൊത്തി വലിച്ചു.
ഒരു ചിപ്പിയിലും മൌനത്തെ കണ്ടതേയില്ല,
എല്ലാ ചിപ്പിയിലും ഓരോ അക്ഷരങ്ങള്‍.
തീ പാറുന്ന വാക്കുകളെല്ലാം
നനയാതെ ശ്വാസ കോശങ്ങളില്‍
അടക്കി പിടിച്ചു.
തിര ബാക്കി വെച്ച ശരീരം
തീരങ്ങള്‍ തേടി അലഞ്ഞു.
ഒരു വേലിയേറ്റത്തില്‍,
ഈ കാടിന്റെ തീരത്തടിയുംപോഴും
വാക്കുകളുടെ ഞരമ്പുകളില്‍ വിപ്ലവം അലമുറയിടുന്നു.
കരിയിലകള്‍ക്കിടയില്‍ നിന്നും
കരിമൂര്‍ഖന്‍ വരുന്നത് വരെ
നനയാത്ത ഈ വാക്കുകള്‍
കൊണ്ടെന്റെ കുരിശു മരണങ്ങള്‍.

Friday, May 7, 2010

ഒരു തിരിഞ്ഞുനോട്ടം


ഇന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികം
ഒരു വര്‍ഷം കടന്നു പോയതറിഞ്ഞില്ല......
പലതും പറഞ്ഞും....
പട വെട്ടിയും....
പരസ്പരം സ്നേഹിച്ചും......
കൊഴിഞ്ഞു പോയ ഒരു വര്‍ഷം.


ഒരുപാട് വ്യത്യസ്തതകള്‍...
ഒരു മൊട്ടു സൂചിയെടുത്താല്‍ അത് എടുത്തവിടെ തന്നെ വയ്ക്കുന്നവള്‍.....
The Perfectionist
പത്രം വായിച്ചാല്‍ അത് അവിടെ തന്നെ ഇട്ടു പോകുന്നവന്‍....
The Lazy guy in the world
വര്‍ഷങ്ങളോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തവന്‍....
സ്നേഹം ഒരു സാഗരം പോലെ കൊണ്ടു നടന്നവള്‍....
അങ്ങിനെ അങ്ങിനെ.......
പക്ഷേ അവരെ ഒരുമിപ്പിക്കുന്ന ചിലത്....
പുസ്തകങ്ങള്‍, സാഹിത്യം, സംഗീതം,സിനിമ, പെയിന്റിംഗ്,ഉറക്കം...
എല്ലാത്തിനും ഉപരി സ്നേഹവും വിശ്വാസവും.
സൌഹൃദങ്ങളുടെ വസന്ത കാലത്ത്, അവള്‍ അവനോടു ചോദിച്ചു
" എന്നാണു നമ്മുടെ വിവാഹം?"
കുരുത്തംകെട്ടവനായ അവന്‍ ഒരു കാച്ചങ്ങു കാച്ചി.
"2009 may 7 Thursday"

വളരെ കുറഞ്ഞ സമയത്തിന്നുള്ളില്‍ എല്ലാം ഒരുക്കി.
കല്യാണം എന്ന ആര്‍ഭാടത്തില്‍ വിശ്വാസമില്ലാത്തത്‌ കൊണ്ട്,ക്ഷണക്കത്ത് പോലും വ്യത്യസ്തവും ലളിതവും ആയിരുന്നു. കല്യാണഷോപ്പിങ്ങിനായി ചിലവഴിച്ചത് ആകെ ഒന്നര മണിക്കൂര്‍.
അങ്ങനെ കഴിഞ്ഞ വര്‍ഷം മേയ് 7 നു വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

നമ്മുടെ രാഷ്ട്രീയക്കാരുടെ അനുഗ്രഹത്താല്‍,കേരളജനത അന്ന്ഹര്‍ത്താല്‍ആചരിച്ചു,കല്യാണത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഹണിമൂണ്‍ ഇല്ലേ ? എന്ന് ചോദിച്ചവരോട് , ഞങ്ങള്‍ മൂകാംബികയില്‍ പോയി എന്ന് പറഞ്ഞു. വിരുന്നുസല്കാരങ്ങള്‍ക്ക് സലാം പറഞ്ഞു കൊണ്ട് ഒരാഴ്ചത്തെ അവധിക്കു ശേഷം ജോലിത്തിരക്കിലേക്ക് ഊളിയിട്ടു

ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാക്കി.

പിന്നെ എന്താ....ഒന്നുമില്ല...
ശേഷം അടുത്ത വര്‍ഷം.........

Thursday, April 8, 2010

ഒരു യാത്ര കുറിപ്പ്




ഒരു ദിവസം ഓഫീസില്‍ അഗാധമായ പണിയില്‍ മുഴുകിയിരിക്കുമ്പോഴാണ്. ഒരു വെളിപാടുണ്ടാകുന്നത് ...
എന്താ.....?
മൂകാംബികയില്‍ പോകണമെന്ന് ...
ഉടന്‍ സഹധര്‍മിനിയെ വിളിച്ചു പറഞ്ഞു...
ഞാന്‍ വെള്ളിയാഴ്ച മൂകാംബിക പോകുന്നു...
എങ്ങിനെ?
അറിയില്ല...
ആരാ കൂടെ..?
ഒറ്റക്കാണ്..
ശരി..
(അവള്‍ ഞെട്ടിയില്ല.. കാരണം, പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല്ല എന്നറിയാവുന്നതു കൊണ്ട് തന്നേയ്. സര്‍വോപരി അഹങ്കാരിയും അനുസരണയില്ലാത്തവനും എന്നസര്‍ട്ടിഫിക്കറ്റ് എനിക്ക് പണ്ടേ ഉണ്ട്.അതേ, നായയുടെ വാല് തന്നേ.)
ബങ്കളൂരില്‍ നിന്ന് വരുമ്പോഴും, നേരിട്ടുള്ള വണ്ടി കയറാതെ..സേലവും കോയമ്പത്തൂരും ഒക്കെ മാറി മാറി കയറി വരുമ്പോഴുള്ള ത്രില്‍ ഒന്ന് വേറെ തന്നേ ആണേ.ഒറ്റക്കുള്ള യാത്രകള്‍ ഒരു ഹരം ആണ്. ഒരിക്കലും അറിയാത്ത ആളുകളുടെ കൂടെ...ആരാലും തിരിച്ചറിയപ്പെടാതേ.... മണ്ണിന്റെ മണവും , സംസ്ക്കാരത്തിന്റെ വ്യത്യസ്ഥതകളും അനുഭവിച്ചുള്ള യാത്ര......

അങ്ങിനെ, ഗുഡ് ഫ്രൈഡേ രാത്രി എഴ് അന്‍പതിനുള്ള എറണാകുളം ഓഖ എക്സ്സ്പ്രസ്സില്‍ ഞാന്‍ കയറിയിരുന്നു. തനി ലോക്കല്‍ ആയി ലോക്കല്‍ ക്ലാസ്സില്‍ .സൈഡ് സീറ്റ്‌ തന്നെ കിട്ടി. മുന്‍പില്‍ ഒരു വയസന്‍ഇക്ക...
ഇത് കുന്താപുരം പോകില്ലേ... ഞാന്‍ ഇക്കയോട് ചോദിച്ചു..
പോകും ഇക്ക മറുപടിയും തന്നു.എന്റെ ചെറിയ ബാഗും മടിയില്‍ വച്ച് സീറ്റില്‍ സുഖമായി ചാരിയിരുന്നു..പുറപ്പെടുംപോഴെക്കും വണ്ടി ഫുള്‍ ആയി.
ഖലീല്‍ജിബ്രാന്റെ ഏകാകിയായ കവിയും കൂട്ടിന്നുണ്ട്.. അതിലെ ഓരോ കഥകള്‍ മനസില്‍ കൂട്ടിയും കിഴിച്ചും പുറത്തേക്കുനോക്കിയിരുന്നു. കുറേ നേരം. ആലുവയും അങ്കമാലിയും കഴിഞ്ഞപ്പോഴേക്കും വണ്ടി നിറഞ്ഞു...ആളുകള്‍നില്ക്കുന്നു പ്ലാറ്റ്ഫോമില്‍ കിടക്കുന്നു.അങ്ങനെ ഇരുന്നു ഞാന്‍ ഒന്ന് മയങ്ങി.

പിന്നേ കണ്ണ് തുറന്നത് കണ്ണൂര്‍ എത്തിയപ്പോഴാണ്.. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും ന്യായീകരിക്കില്ലെങ്കിലും ജയകൃഷ്ണന്‍ മാഷുടെ വധവും അതിന്റെ വിധിയും എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ ഉള്ള വിശ്വാസം പാടേ തകര്‍ക്കുന്നതായിരുന്നു. കണ്ണൂരില്‍ നമ്മുടെ ഇക്ക ഇറങ്ങി കേട്ടോ.. കണ്ണൂരിലെ ജന ജീവിതത്തെ കുറിച്ച് ആലോചിച്ചു ഉറങ്ങിപോയി,കണ്ണുതുറന്നതു മാഗ്ലൂര്‍സെന്ററില്‍ വണ്ടി നിറുത്തിയപ്പോള്‍ആണ്.പിന്നെ ഉറങ്ങിയില്ലാ. ഇറങ്ങേണ്ട സ്ഥലം അറിയില്ലല്ലോ.ഉടുപ്പിയില്‍ കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു.
taayige baayalli jagavannu torita jagadhodhaaraka namma udupi shreekrishna.... എന്ന ചരണവും മൂളി അവിടെ കുറച്ചു നേരം,അടുത്ത സ്റ്റോപ്പ്‌ നമ്മുടെ കുന്താപുര. ഒരു ഹള്ളി റെയില്‍വേ സ്റ്റേഷന്‍ . പഴയ കന്നടയെല്ല്ലം ഓര്‍ത്തെടുത്തു. ആദ്യം കണ്ട ഓട്ടോകാരന്റെ മുകളില്‍ ആദ്യ കന്നഡ വധം...
കൊല്ലൂര്‍ ബസ്‌ എല്ലി ബരുതേ?
സിറ്റി ഹോഗ ബേക്ക് സര്‍..
എസ്ടു ആകുതേ ?
അറുപതു....സിക്സ്ടി രുപീസ്
ശരി,
അവിടെ നിന്നും ശാസ്ത്രി സിര്‍ച്ലെ വരെ ഓട്ടോയില്‍ പോയി. അവിടെ നിന്നും ബസില്‍ കൊല്ലൂര്‍ വരെ. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കണ്ടു കൊണ്ട് അതിരാവിലെ ഉള്ള യാത്ര മനോഹരമായിരുന്നു. ബസില്‍ നമ്മുടെ യേശുദാസിന്റെ പഴയ അയ്യപ്പഭക്തിഗാനങ്ങളുടേ കന്നഡ രൂപം കേട്ടുകൊണ്ടാണ് മൂകാംബികയില്‍ എത്തിയത്
നല്ല തിരക്ക്,ഒറ്റ ഹോട്ടലിലും റൂം ഇല്ല. അവസാനം ഇടുങ്ങിയ ഒരു റൂം കിട്ടി. കുളി കഴിഞ്ഞു പരിഷ്കാരത്തിന്റെ വേഷങ്ങള്‍ അഴിച്ചു വെച്ച് കാഷായ വസ്ത്രത്തിലേക്ക്‌ മാറി, അമ്പലത്തിന്റെ ഉള്ളിലേക്ക് കയറുമ്പോള്‍ കണ്ണിലുടക്കിയ കാഴ്ച, ഒരു പശുവിനെ ഒരാള്‍ വാത്സല്യപൂര്‍വ്വം തഴുകുന്നതാണ് കര്‍ണാടകയില്‍ എല്ലാരും അങ്ങിനെ ആണ്. അവര്‍ പശുവിനെ ബഹുമാനിക്കുന്നു.

മെല്ലെ എല്ലാ ചിന്തകളെയും വെടിഞ്ഞു,ആ തിരു സന്നിധിയിലേക്ക്. സര്‍വ കലകളുടെയും ദേവിയായ ദേവി മൂകാംബികയുടെ തിരു നടയില്‍ നമ്ര ശിരസ്കനായി കുറച്ചു നേരം. ക്യു നിന്ന് തൊഴാന്‍ പണ്ടേ ഇഷ്ടം കുറവാണ്. അത് കൊണ്ട് അവിടെ ഗോപുരനടയില്‍ ഞാന്‍ എന്നിലേക്ക്‌ നോക്കിയിരുന്നു കുറച്ചു നേരം. തിരക്കൊഴിഞ്ഞപ്പോള്‍ ഞാന്‍ മെല്ലെ കയറുമ്പോള്‍ ഒരു ശബ്ദം, പതിനഞ്ചു രൂപയുടെ ടിക്കറ്റ്‌ എടുത്താല്‍ തിരക്ക് ഒഴിവാക്കി തൊഴാം. അങ്ങിനെ കാശ് കൊടുത്താല്‍ എളുപ്പം പ്രസാദിക്കുന്ന ഒരു ദൈവത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഞാന്‍ അതവഗനിച്ചു. ഒടുവില്‍ കാത്തിരുന്ന ദര്‍ശനം ... കണ്ണുകളില്‍ അശ്രുക്കളോടെ"ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന് പ്രാര്‍ഥിച്ചു പ്രദക്ഷിണം വച്ച് മെല്ലെ പുറത്തേക്ക് ഇറങ്ങി . എല്ലാരുടെയും മുഖങ്ങളില്‍ ഒരു വെളിച്ചം.

ഞാന്‍ മെല്ലേ പുറത്തേയ്ക്ക് കടന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ എല്ലായിടത്തും തിരക്ക്. ചപ്പാത്തിയും കാപ്പിയും കുടിച്ചു ഞാന്‍ റൂമിലേക്ക്‌ നടന്നു. പിന്നേ എന്റെ ക്യാമറയുമായി ഒരു കറക്കം. പുസ്തക കടകളില്‍ ഒരു റൗണ്ട് അടിച്ചു ഒടുവില്‍, പണ്ടെങ്ങോ പകുതി വായിച്ച ഒരു യോഗിയുടെ ആത്മകഥ സ്വന്തമാക്കി. ഇനി സൌപര്‍നികയിലേക്ക്. എം.ടി യുടെ തീര്‍ത്ഥാടനം എന്ന കഥ മനസിലേക്ക് ഓടിയെത്തി. വെള്ളം കുറവാണ്. എങ്കിലും ഈ തീരത്തിന് വശ്യമായ ഒരു മനോഹാരിതയുണ്ട്.കുറച്ചു നേരം ആ പടവുകളില്‍ ഇരുന്നു. തിരിച്ചു റൂമിലേക്ക്‌ നടന്നു,കുടജാദ്രിയിലേക്ക് പോകാന്‍ പ്ലാന്‍ ഇല്ലായിരുന്നു. അത് കൊണ്ട് ഒന്ന് കൂടെ തൊഴുതു പോകാം എന്ന് കരുതി അമ്പലത്തിലേക്ക് നടന്നു. വീണ്ടും തിരക്ക്.. ഉച്ചക്ക് ദേവി തേരില്‍ കയറി പുറത്തേയ്ക്ക്. കുറച്ചു നേരം അവിടെയിരുന്നു. ഇനിയും ഈ പുണ്യഭുമിയില്‍ വരാന്‍ കഴിയണേ എന്ന് ആഗ്രഹിച്ചു കൊണ്ട് തിരിച്ചുള്ള യാത്ര തുടങ്ങി ,കുന്താപുര സ്റ്റേഷനിലേക്ക്.

ശാസ്ത്രി നഗര്‍ വരെ ബസില്‍ പോയി,വീണ്ടും ഓട്ടോയില്‍ കുന്താപുരത്തെക്ക്. ഓട്ടോ ഡ്രൈവര്‍ക്ക് നേരേ നമ്മുടെ കന്നഡ വധം. ആകെ അഞ്ചു കിലോ മീറ്റര്‍ ആണ് ദൂരം അതിന്നു അറുപതു രൂപ. അതെങ്ങിനെ കുറയ്ക്കാം എന്നതിനെ ചൊല്ലിയുള്ള തര്‍ക്കം. അവസാനം അയാള്‍ പറഞ്ഞു ഇത് ഫിക്സെഡ് റേറ്റ് ആണ്.ശരി. . വണ്ടി 6 മണിക്കെയെത്തു.ഒരു മണികൂര്‍ താമസം ഉണ്ടെന്നു ടിക്കറ്റ്‌ കൌണ്ടെറില്‍ നിന്നറിഞ്ഞു. സമയം 4 മണി ആയതേയുള്ളൂ. അതൊരു നല്ല സ്ഥലം ആയിരുന്നു. എങ്ങും മലയാളം മാത്രം മുഴങ്ങി. ഒരു ഒതുങ്ങിയ മൂലയില്‍ കയ്യില്‍ ഒരു കുപ്പി വെള്ളവും, ഒരു പാക്കെറ്റ് ഗുഡ് ഡേ ബിസ്കറ്റും ആയി ഇരുന്നു ഞാന്‍ എന്റെ പുസ്തകം തീറ്റ തുടങ്ങി .യോഗിയുടെ ബാല്യകാലം ഒരു വിധം വായിച്ചു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു നടന്നു. വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പൂവുകള്‍,ആകെ കൂടി ഒരു നല്ല രസം. അധികം ആളുകളില്ലാത്ത സ്ഥലം. നീണ്ടു കിടക്കുന്ന പാളങ്ങളുടെ ഒരു സ്നാപ്പും എടുത്തു എകാന്തതയുടെ സുഖവും നുകര്‍ന്ന് കൊണ്ട് ഒരു മണിക്കൂര്‍. എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് തീവണ്ടി വരുന്നതിന്റെ സൗണ്ട്.വീണ്ടും ലോക്കല്‍ ആയി ലോക്കല്‍ കംപാര്‍ട്ട്മെന്റിലേക്കു.ഭാഗ്യം.. വീണ്ടും സൈഡ് സീറ്റ്‌.ഒരു നല്ല യാത്രയുടെ സ്മൃതികളും അയവിരക്കിക്കൊണ്ടൊരു മടക്കയാത്ര. ഇടയ്ക്കിടെ മയക്കവും.....

Friday, February 19, 2010

അസ്വസ്ഥത

അസ്വസ്ഥതയാണ്‌. വന്യമായ അസ്വസ്ഥത...
ഗുഹാമുഖത്തു ആഞ്ഞു വീശുന്ന തണുത്ത വിഷാദചുഴലിക്കാറ്റ്‌.
ഇവിടെ ഈ ഇരുളിലെ ഇടവഴിയില്‍
ആരും കാണാതെ ചിതറി വീഴാന്‍‌ കഴിഞ്ഞിരുന്നെങ്കില്‍‌...
എന്റെ മുന്നില്‍‌ തുങിയാടുന്ന കവിതയുടെ പ്രേതത്തിനു വേണ്ടതു
എന്റെ വാക്കുകളാണ്‌.
എന്റെ ചോര ഊറ്റികുടിക്കണം.
എന്നില്‍‌ അടിഞ്ഞു കൂടുന്ന വന്യ ഭാവനകളെ ബലി കൊടുക്കണം.
നിസ്സഹായത ഞരമ്പിലൂടെ അരിച്ചു കയറി.
മൗനങ്ങള്‍ മുരളാന്‍‌ തുടങുന്നു.
ഇനിയും വയ്യ......
നിലവറയില്‍‌ താഴിട്ടു പൂട്ടിയ വാക്കുകള്‍‌ ചങ്ങല പൊട്ടിച്ചു പുറത്തു വന്നു.
നുരഞ്ഞു പൊങുന്ന ലഹരിയുടെ ഉന്മാദം.
ഒച്ചയടഞ്ഞ നിലവിളികള്‍.
സുരതത്തിന്റെ ആലസ്യം...

Friday, February 5, 2010

Valentines

Hey,

I was doing some Valentine Stuff to our client.
So I was searching in Internet .
And I found some interesting ads. :)



















to avoid surprises on children's day use durex condoms on valentine's day.



































































For a spare parts Shop...




















(Will be posting more... )


Tuesday, January 5, 2010

something official

Hey, This time i would like to write about something official. :). Its about ma workplace and work style. Here it goes...

I've been normally head in to office at 9:20 every morning. I take 15 minutes for checking my personal mails, twitter, Orkut, personal blog (I don't post every day. Still). Then i get back to ma official ID hmm.

I forgot to tell about ma rocking place. Its called Quintet solutions. Young, Vibrant, energetic, enthusiastic team. I am sitting at the most beautiful part of our office. Its in third floor, near the glass window. I can see the running and changing world in every seconds. I really enjoy the time with a coffee near by the window. Can't explain... Its awesome.

After reading the mails, I just keep my mind blank. Thinking about the assignment, how to to do it and all. Sometimes scratch or drawing something in ma note pad. Then i open my favorite software Photoshop. Start pushing the pixels to UI or a fantasy. Yah. some times i do out of syllabus designs where i can have a crazy design thought. Almost times its come up with an in-house designs for Quintet. Sometimes i delete those if am not satisfied.

I spend most of the time to sharpen the skills, reading blogs and learning new technics related to design, so i can increase my productivity. I spend another good portion of my day thinking about how to make things less complicated. Think more, design less.

when am designing, i browse so many things and play music. I hate getting calls in office timings.

But:
I love to make logos and give the description for logo.
I love pitching. I love to read a lot about UI designs.
I love to speak about designs and colors. I love to take seminars and share the ideas on designs.
I like to have coffee when i design.
I love my job because its my passion.

Even though i have no inborn talents in drawing or painting. Still, I do illustrations and painting. I have the Taste, passion and mindset to hard work.

I usually go for lunch at 1:30. After lunch, I get a little lazy. I like to read in the middle of the day, to give myself a break or i watch tutorials or interesting video games which inspires me a lot. After 3, mostly i get more busy with ma work to complete ma assignments. I consciously try to use the tricks which i learned on that day. So i can complete ma work on time.

After 6, i get busy sending a mail about what day's work. This is also the time which i spend to read some international news, Blogs, entertainment news, just screwing around on internet, which I think is really important.

I switch off my computer between 6:45 to 7:00.

That completes Mozart's missing link. :)



( Do you think, I stopped. Nope.

Somedays i get ideas in night. so i just visualize in my own way. No clients mails, no suggestions.. I design only just for my satisfaction Do you know its really wonderful time. You can see that digital paintings (i call them "digital paintings") in my orkut profile. I really want to say thanks to thedifferenz who gives the laptop for some time. Thanks a lot dear.)